ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഗ്രാമം നിര്‍മ്മിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ചൈന
സിന്ധുമോൾ. ആർ
അരുണാചല്‍ പ്രദേശിനെ തങ്ങള്‍ അംഗികരിച്ചിട്ടില്ലെന്ന് ചൈന. ഇന്ത്യന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ പുതിയ ഗ്രാമം നിര്‍മ്മിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. സ്വന്തം പ്രദേശത്തിന് അകത്ത് ചൈനയുടെ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അത് ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയംവക്താവ് ഹുവാ ചുനിയിങ് പ്രതികരിച്ചു. ചൈനയുടെ തന്നെ പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും അത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചൈന ഇന്ത്യയുടെ ബലഹീനത മനസിലാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വിമര്‍ശനങ്ങള്‍ക്കും രാഹുല്‍ഗാന്ധി മറുപടി നല്‍കി. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായി ചൈന നിര്‍മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായത്.