തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റും. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രിയുള്ളത്.
മെഡിക്കൽബോർഡ് രൂപീകരിച്ച് തുടർ ചികിൽസ തീരുമാനിക്കും. മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല. ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോടേയ്ക്ക് അയയ്ക്കും. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറൻറീനിൽ പോകണമെന്നു നിർദേശം നൽകി. മാർച്ച് 3ന് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.