India

പുൽവാമ : രണ്ട് ഭീകരരെ തിരിച്ചറിഞ്ഞു

“Manju”

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസറേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന് പിന്നിൽ രണ്ട് ഭീകരർ. ആക്രമണം നടത്തിയവരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പോലീസ് ഐജി വിജയ് കുമാർ അറിയിച്ചു. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യയും മകളുമാണ് ഭീകരരുടെ ആക്രമണത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയാണ് ഫായസിൻറെ കുടുംബത്തിന് നേരെ ഭീകരരുടെ ആക്രമണം നടന്നത്.

അവന്തിപ്പോരയിലെ ഫയാസിന്റെ വീട്ടിൽ കയറിയ ഭീകരർ പോലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫയാസ് അഹമ്മദിന്റേയും ഭാര്യ രാജ ബീഗത്തിന്റേയും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മകൾ റഫീഖാ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.

സ്‌പെഷ്യൽ പോലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക അതിനായി ഗ്രാമീണരെ ഒപ്പം നിർത്തുകയെന്നതാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരുടെ മുഖ്യ ചുമതല. കഴിഞ്ഞ ഒരു മാസത്തിനിടെ സ്‌പെഷ്യൽ പോലീസ് ഓഫീസർമാർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇതെന്നും ഐജി വിജയ് കുമാർ പറഞ്ഞു.

ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ലക്ഷകർ കമാൻഡർ നദീം അബ്രാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. മാർച്ച് 25ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണം ഉൾപ്പടെ ആസൂത്രണം ചെയ്തത് ഇയാളെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button