IndiaLatest

ഇന്ത്യയുടെ വാക്സിന്‍ നിസാരക്കാരനല്ലെന്ന് സമ്മതിച്ച്‌ അമേരിക്കന്‍ മെഡിക്കല്‍ ഗവേഷണ ഏജന്‍സി

“Manju”

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കല്‍ ഗവേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ഇനിയും അംഗീകാരം നല്‍കാത്ത കൊവാക്സിന്‍ ഇപ്പോഴത്തെ ഈ അംഗീകാരം മുതല്‍ക്കൂട്ടാകും. യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്‌) ആണ് കൊവാക്സിന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച്‌ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇത് ഭാവിയില്‍ കൊവാക്സിനെ ലോകത്തില്‍ സ്വീകാര്യത നേടാന്‍ സഹായിച്ചേക്കും.

കൊവാക്സിന്‍ ഉപയോഗിക്കുമ്പോള്‍ കൊവിഡിനെ ചെറുക്കുന്നതിനുള്ള ആന്റി ബോഡി എത്രത്തോളം ശരീരത്തില്‍ നിര്‍മ്മിക്കുന്നു എന്നത് അനുസരിച്ചാണ് വാക്സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുന്നത്. കൊവാക്സിന് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഐ സി എം ആര്‍, എന്‍ ഐവി എന്നിവയുമായി സഹകരിച്ച്‌ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിന്‍. കൊവിഡ് രോഗങ്ങളുടെ വ്യതിയാനങ്ങള്‍ക്കെതിരെയും 78 ശതമാനത്തോളം ഫലപ്രദമാണിതെന്ന് മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമേ കൊവാക്സിന്‍ സ്വീകരിക്കുന്നവരില്‍ കൊവിഡ് ബാധയുണ്ടായവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിലും കുറവുണ്ട്.

Related Articles

Back to top button