IndiaInternationalLatest

നന്ദി… ലോകമേ നന്ദി… മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ലഭിച്ചു

“Manju”

ലോകമേ നന്ദി... മുഹമ്മദിന്‍റെ ചികിത്സക്ക് വേണ്ട 18 കോടി രൂപ ലഭിച്ചു |  Thank you world ... I got 18 for Muhammed's treatment | Madhyamam
കണ്ണൂര്‍: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം പിടിപ്പെട്ട ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്‍റെ ചികിത്സക്ക് ആവശ്യമായ 18 കോടി രൂപ ലഭിച്ചതായി സഹായ സമിതി അറിയിച്ചു. ഈ ആവശ്യാര്‍ഥം ആരംഭിച്ച അക്കൗണ്ട് േക്ലാസ് ചെയ്തു.
കുട്ടിയുടെ ചികിത്സക്കായുള്ള സാമ്ബത്തിക സഹായ കാമ്ബയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ചെലവ്.
പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച്‌ നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്‍റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്.
കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.
ചക്രക്കസേരയില്‍ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്‍റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാര്‍ഥനയിലാണ്. മരുന്ന് നല്‍കിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.
മക്കളില്‍ രണ്ടുപേര്‍ക്കും അപൂര്‍വരോഗം വന്നതിന്‍റെ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്‌, മകന്‍റെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നിന്‍റെ ചെലവിനെക്കുറിച്ച്‌ ആലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. 
മാട്ടൂല്‍ ഗ്രാമവാസികള്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് ധനസമാഹരണം ആരംഭിച്ചത്. അമേരിക്കയില്‍നിന്നാണ് മരുന്ന് ഇറക്കുമതി ചെയ്യേണ്ടത്.

Related Articles

Back to top button