യുവതിയുടെ ആത്മഹത്യ ഭർത്താവ് അറസ്റ്റിൽ
കൃഷ്ണകുമാർ സി
വെമ്പായം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാ ഭവനിൽ ആര്യാദേവൻ (23) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഇതിനെ തുടർന്ന് ആര്യയുടെ ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലാഭവനിൽ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാർ(32) നെ പോലിസ് അറസ്റ്റ് ചെയ്തു. ആര്യയെ വിവാഹം കഴിക്കുമ്പോൾ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. ആര്യയെ വിവാഹം കഴിച്ചതിനു ശേഷം ഭർത്താവിന്റെ ആദ്യ ഭാര്യയുടെ പേരിൽ ഇരു വരു പിണങ്ങുകയും ഒൻപത് മാസമായി ആര്യ അച്ഛനോടൊപ്പം താമസിച്ചു വരികയായിരുന്നു. മൂന്ന് ആഴ്‍ച്ചക്ക് രാത്രിയിൽ ആര്യയുടെ വീട്ടിൽ വരുകയും പണം ആവശ്യപ്പെടുകയും ബഹളം വച്ചതായും ആര്യയുടെ രക്ഷിതാക്കൾ പറയുന്നു. നിരന്തരം ഫോണിൽ കൂടി പണം ചോദിച്ചതായി ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രി 11മണിയോടെ ആര്യയുടെ കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാൽ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് മരിച്ച നിലയിൽ ആര്യയെ കാണുന്നത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണപ്പെട്ടു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം,മറ്റൊരു സ്ത്രീയുമായി നിയമപരമായി ബന്ധം നിൽക്കുമ്പോൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലിസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. മെഡിക്കൽകോളജിൽ നിന്നുമാണ് ഇയാളെ ആറ്റിങ്ങൾ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ വട്ടപ്പാറ സി ഐ ടി.ബിനുകുമാർ , എസ്.ഐമാരായ സലിൽ, ബാബു സാബത്ത് എ എസ് ഐ ഷാ, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹർഷൻ,ഹർഷിത് (ഇരട്ടക്കുട്ടികൾ)ഒരു വയസ്സ് പ്രായം.