IndiaLatest

ശ്രീകൃഷ്ണ സന്നിധിയിൽ ജീവിക്കാൻ ഐ ജി പദവി ഉപേക്ഷിക്കുന്നു; ഭാരതി അറോറ

“Manju”

ഗുരുഗ്രാം ; സ്വമേധയാ വിരമിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഐ ജി ഭാരതി അറോറ . മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥയായ ഭാരതി അറോറ അടുത്തിടെയാണ് അംബാലയിൽ ഐ ജിയായി ചുമതലയേറ്റത് . എന്നാൽ ഇനിയുള്ള കാലം ദൈവസന്നിധിയിൽ ചെലവഴിക്കണമെന്ന് കാട്ടിയാണ് ചീഫ് സെക്രട്ടറി വിജയ് വർധൻ, ഡിജിപി മനോജ് യാദവ് എന്നിവർക്ക് ഭാരതി അറോറ കത്ത് നൽകിയത് .

ഏതാനും വർഷങ്ങളായി പോലീസ് സേവനം ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഭാരതി അറോറ കത്തിൽ പറയുന്നു . ആത്മസാക്ഷാത്കാരത്തിനും ദൈവത്തെ അറിയാനുമായി പ്രവർത്തിക്കാനാണ് ഇഷ്ടപ്പെടുന്നത് .എന്റെ സേവനം എന്റെ അഭിമാനവും അഭിനിവേശവുമാണ്. എന്നാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം നേടാനാണ്. ഗുരു നാനാക് ദേവ്, ചൈതന്യ മഹാപ്രഭു, കബീർദാസ്, തുളസിദാസ്, സൂർദാസ്, മീരാഭായ്, സൂഫി സന്യാസിമാർ എന്നിവർ കാണിച്ച പാതയിലൂടെ സഞ്ചരിക്കാനും ശ്രീകൃഷ്ണ സന്നിധിയിൽ ജീവിതകാലം മുഴുവൻ സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. – ഭാരതി അറോറ പറയുന്നു.മൂന്ന് മാസത്തെ നോട്ടീസ് പീരിയഡ് വ്യവസ്ഥയില്‍ ഇളവു വേണമെന്നും ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്.

1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ഭാരതി അറോറ . ഭർത്താവ് വികാസ് അറോറയും ഇതേ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ചപ്പോൾ ഭാരതി അറോറ റെയിൽവേ എസ്പി ആയിരുന്നു

Related Articles

Back to top button