AlappuzhaLatest

രൂപയിലെ അക്കങ്ങളില്‍ വിസ്മയവുമായി അധ്യാപകന്‍

“Manju”

ചേര്‍ത്തല: ദിവസവും ക്രയവിക്രയം ചെയ്യുന്ന നോട്ടുകളിലെ പ്രത്യേകതകള്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കാറില്ല. എന്നാല്‍, ഒരു രൂപയിലെ നമ്പര്‍ ഉപയോഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ജന്മദിനവും വര്‍ഷവും ദിവസവും ക്രമീകരിച്ച അധ്യാപകന്‍ ചേര്‍ത്തലയിലുണ്ട്. ടൗണ്‍ എല്‍.പി.എസിലെ അധ്യാപകന്‍ നഗരസഭ 34ാം വാര്‍ഡില്‍ പ്രഥമേഷ് മന്ദിറിലെ അര്‍വിന്ദ് കുമാറാണ് വേറിട്ട ശേഖരത്തിന് മാതൃകയാവുന്നത്.
ഒരു രൂപ നോട്ടിലെ നമ്ബര്‍ ഉപയോഗിച്ച്‌ 140 നിയമസഭ സാമാജികരുടെ ജന്മദിനവും വര്‍ഷവും ക്രമപ്പെടുത്തി അവരുടെ ലഘുവിവരണവും ചേര്‍ത്ത് പുതുതലമുറക്ക് അറിവ് പകര്‍ന്നുനല്‍കുകയാണ് ഈ അധ്യാപകന്‍. വിവരശേഖരണത്തിന് ഗൂഗിള്‍, വിക്കിപീഡിയ, സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ എന്നിവയെയാണ് ആശ്രയിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങള്‍, ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ നടന്ന വര്‍ഷം, പുന്നപ്ര-വയലാര്‍ സമരം, ചാന്ദ്രയാന്‍ തുടങ്ങിയവയുടേത് അടക്കമുള്ളവയുടെ തീയതികളിലെയും നോട്ടുകളാണ് അപൂര്‍വ ശേഖരത്തിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം11 09 50 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനമായ 24 – 05 – 45 വരെയും കൂടാതെ എല്ലാ മന്ത്രിമാരുടെയും ജന്മദിനവും വര്‍ഷവും ദിവസംവരെയും കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപവത്കരിച്ച 05 04 57 എന്ന നമ്പറിലെ ഒരു രൂപയുമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മറ്റത്തില്‍ഭാഗം സ്കൂളിലെ മുന്‍ പ്രഥമാധ്യാപകന്‍ അശോക്കുമാറാണ് ഇതിന് പ്രചോദനമായത്. 17ാം വയസ്സുമുതലാണ് നോട്ടുകള്‍ ശേഖരിച്ചുതുടങ്ങിയത്. കേരളത്തിനുപുറമെ ഡല്‍ഹി, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഒരു രൂപ നോട്ടുകള്‍ ശേഖരിച്ചത്. നിലവില്‍ ഒരുലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ അര്‍വിന്ദിന്റെ പക്കലുണ്ട്. നോട്ട് ശേഖരണത്തിനൊപ്പം സ്റ്റാമ്പുകളുടെയും വിപുല ശേഖരവുമുണ്ട്.
2013 മുതല്‍ 2019 വരെ തുടര്‍ച്ചയായി ലിംകാ റെക്കോര്‍ഡും സ്വന്തമാക്കി. കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടില്‍ ഇടക്കുവെച്ച്‌ പഠനം ഉപേക്ഷിച്ചു. എല്‍.ഐ.സി എജന്‍റായി പ്രവര്‍ത്തിച്ചു. പിന്നീട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴി ബിരുദത്തിന് റാങ്ക് നേടി. സ്വകാര്യകമ്പബനികളിലെ ജോലിക്ക് പിന്നാലെയാണ് അധ്യാപകനായത്. തിരുനല്ലൂര്‍ സ്കൂളില്‍ അധ്യാപികയായ ഭാര്യ ജ്യോതി ലക്ഷ്മിയുടെയും പിന്തുണയുണ്ട്. ടൗണ്‍ എല്‍.പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി സിദ്ധിയാണ് ഏക മകള്‍.

Related Articles

Back to top button