ന്യൂഡൽഡി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയണ് ഭീകരാക്രമണങ്ങളിൽ കുറവ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് കശ്മീരിലെ അക്രമ സംഭവങ്ങൾക്ക് കുറവു വന്നതെന്ന് കിഷൻ റെഡ്ഡി ലോകസഭയിൽ വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ദേശ വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ നീക്കങ്ങളിലൂടെയാണ് സർക്കാർ ഭീകരതയ്‌ക്കെതിരെ മുന്നോട്ട് പോകുന്നത്.
2019 ൽ 27 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും 5 ഗ്രാമവാസികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2020 ൽ 33 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.