കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വീണ്ടും പരിശോധന. ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ ഹാര്‍ഡ് ഡിസ്കില്‍നിന്ന് ഡിജെ പാര്‍ട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയത്. ബുധനാഴ്ച നടത്തിയ പരിശോധനയിലും ഡി.ജെ. പാര്‍ട്ടി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. എന്നാല്‍ മറ്റ് ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ അധികൃതരെ പോലീസ് വിശദമായി ചോദ്യംചെയ്യും. ആരാണ് പാര്‍ട്ടി നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
Related Articles
പൊങ്കല്‍ ആഘോഷം ; ജെപി നദ്ദയും മോഹന്‍ ഭാഗവതും ഇന്ന് തമിഴ്നാട്ടിലെത്തും
January 14, 2021 9:39 AM
Check Also
Close
-
കേപ്പിൽ എം.ബി.എ പ്രവേശനംOctober 8, 2022 10:11 AM