InternationalLatest

തനിക്ക് ജനിക്കണ്ടായിരുന്നു; ഡോക്ടറെ കോടതികയറ്റി ഇരുപതുകാരി

“Manju”

ലണ്ടന്‍: തന്നെ ജനിക്കാന്‍ അനുവദിച്ചതിന് അമ്മയ്ക്ക് പ്രസവചികിത്സ നല്‍കിയ ഡോക്ടറെ കോടതികയറ്റി യുവതി. ഇവി ടൂംമ്ബ്സ് എന്ന ഇരുപതുകാരിയാണ് തന്റെ അമ്മയെ ചികിത്സിച്ച ഡോക്ടറായ ഫിലിപ്പ് മിച്ചേലിനെതിരെ തെറ്റായ ഗര്‍ഭധാരണത്തിന് ഇടയാക്കിയെന്നാരോപിച്ച്‌ കേസ് നല്‍കിയത്.
യുകെയില്‍ നിന്നുള്ള ഷോ ജംബറായ( കുതിരപ്പുറത്തിരുന്ന് ഹര്‍ഡിലുകള്‍ ചാടിക്കടക്കുന്ന കായിക ഇനം) ഇവി ജന്മനാ സ്പൈന ബിഫിഡ എന്ന രോഗബാധിതയാണ്.
സുഷുമ്‌ന നാഡികള്‍ക്കുണ്ടാകുന്ന വൈകല്യത്തിന്റെ ഫലമായി ഇവിയ്ക്ക് ചിലയവസരങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ വരെ കിടക്കയില്‍ തന്നെ ചെലവഴിക്കേണ്ടതായി വരുന്നു. അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഡോക്ടര്‍ കൃത്യമായ ഉപദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇവി കേസ് നല്‍കിയത്. സ്പൈന ബിഫിഡ എന്ന രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കാന്‍ ഫോളിക് ആസിഡ് മരുന്നുകള്‍ കഴിക്കേണ്ടതായുണ്ടെന്ന് ഡോക്ടര്‍ അമ്മയെ ഉപദേശിച്ചിരുന്നെങ്കില്‍ അമ്മ ഗര്‍ഭധാരണം ഉപേക്ഷിക്കുമായിരുന്നെന്നും അങ്ങനെയെങ്കില്‍ താന്‍ ഇത്തരമൊരു രോഗത്തോടു കൂടി ജനിക്കില്ലായിരുന്നുവെന്നും ഇവി കോടതിയില്‍ വാദിച്ചു. ഇവിയുടെ വാദം പരിഗണിച്ച ലണ്ടന്‍ ഹൈക്കോടതി ജഡ്ജി റൊസലിന്‍ഡ് കോ ക്യു സി ഇവിയ്ക്ക് കോടികള്‍ നഷ്ടപരിഹാരം വിധിച്ചു.
ഡോ. മിച്ചേല്‍ തനിക്ക് ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ ഗര്‍ഭിണിയാകാനുള്ള തന്റെ പദ്ധതികള്‍ ഉപേക്ഷിക്കുമായിരുന്നെന്ന് ഇവി ടൂംബ്സിന്റെ അമ്മ കോടതിയെ അറിയിച്ചിരുന്നു. കൃത്യമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ ഫോളിക് ആസിഡ് മരുന്നുകള്‍ കഴിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ ഉപദേശിച്ചുവെന്നാണ് അവര്‍ കോടതിയില്‍ വെളിപ്പെടുത്തിയത്.

Related Articles

Back to top button