KottayamLatest

തലയോലപ്പറമ്പിലെ ‘റിയല്‍ ഇരട്ടകള്‍’

“Manju”

കോട്ടയം: അത് നോര്‍മ്മല്‍ പ്രസവമായിരുന്നു. ഇരുപത്തിയാറുകാരികളായ ഇവര്‍ നവംബര്‍ 29-നാണ് പ്രസവിച്ചത്. ഇതും സമാനതകളുടെ തുടര്‍ച്ചയായി. രണ്ടുപേരും അന്ന് ഓരോ പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. അതും മണിക്കൂറുകളുടെമാത്രം വ്യത്യാസത്തില്‍. അവര്‍ ജനിച്ച അതേ കാരിത്താസ് ആശുപത്രിയില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. പിന്നീട് അങ്ങോട്ട് എല്ലാം ഒരു ദിനമായിരുന്നു. പഠനത്തിലും പാസാകലും എല്ലാം ഓരേ ദിവസം.
ഡിഗ്രിക്ക് രണ്ടു പേരും പാസായത് ബി.കോം. വിത്ത് സി.എ. ഇന്റര്‍ പഠനം പൂര്‍ത്തിയാക്കിയ ഇരുവരുടേയും വിവാഹം ഒരേ ദിനം. 2020 ഡിസംബര്‍ 11-ന്. കല്യാണ ശേഷം ആദ്യം ‘വിശേഷ’മുണ്ടെന്ന് അറിഞ്ഞത് ഒരു മിനിറ്റിന്റെ പ്രായം കൂടുതലുള്ള ശ്രീപ്രിയയാണ്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശ്രീലക്ഷ്മിയുടെ പരിശോധനയും പോസിറ്റീവായി. അപ്പോഴേ തീരുമാനമെടുത്തു. പ്രസവവും ഒരേയിടത്ത് മതിയെന്ന്.
ശ്രീപ്രിയ ഉച്ചയ്ക്ക് 2.20-ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ശ്രീലക്ഷ്മിക്ക് വൈകിട്ട് 6.43-നും കുഞ്ഞ് ജനിച്ചു. അമ്മാമാരെപ്പോലെ രണ്ട് മക്കളുടേയും രക്തഗ്രൂപ്പും ഒന്ന്. ‘ഒ പോസിറ്റീവ്’. പ്രസവനേരം പലതരം അദ്ഭുതങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമെന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. റെജി ദിവാകര്‍ പറയുന്നു.’അതും നോര്‍മല്‍ പ്രസവം”ഡോക്ടര്‍ പറയുന്നു
”എങ്ങനെ ഈ വിധം കൃത്യമായെന്ന് ഞങ്ങള്‍ക്കും അറിയില്ല. ചിലപ്പോള്‍ ഞങ്ങളുടെ മനസ്സുകളുടെ ഒരുമ കൊണ്ടാകാം. ഞങ്ങള്‍ വളര്‍ന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും വളരട്ടെ.’-തലയോലപ്പറമ്പിലെ വീട്ടില്‍ പ്രസവശുശ്രൂഷയിലായ ശ്രീലക്ഷ്മിയും ശ്രീപ്രിയയും  പറഞ്ഞു. പട്ടാളത്തിലായിരുന്നു ഇവരുടെ അച്ഛന്‍ ചന്ദ്രശേഖരന്‍നായര്‍. അദ്ദേഹം അഞ്ചുവര്‍ഷം മുമ്പ് മരിച്ചു.
അമ്മ മലപ്പുറം എ.യു.പി.എസ്. സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. അതുകൊണ്ട് ഇവര്‍ പഠിച്ചതും അവിടെയാണ്. ഏക സഹോദരന്‍ ശ്രീകാന്ത് ചൈന്നെയില്‍ ജോലിചെയ്യുന്നു. മക്കളുടെ പേരിലും സാമ്യം ഉണ്ടാകും. കോയമ്ബത്തൂരില്‍ പാര്‍ലെ-ജി കമ്ബനിയില്‍ മാനേജരായ കൊല്ലം കുടിക്കോട് ബിനുഭവനില്‍ ബിനൂബ് ബി.പിള്ളയാണ് ശ്രീപ്രിയയുടെ ഭര്‍ത്താവ്. ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് തിരുവനന്തപുരം പോത്തന്‍കോട് കൃഷ്ണാഞ്ജലിയില്‍ ആകാശ്നാഥ് തിരുവനന്തപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നു.
1995 ഒക്ടോബര്‍ 11നാണ് പരേതനായ റിട്ട.സൈനികന്‍ ചന്ദ്രശേഖരന്‍ നായര്‍- അംബിക ദേവി ദമ്പതികള്‍ക്ക് ഇരട്ട കണ്‍മണികളായി ശ്രീപ്രിയയും ശ്രീലക്ഷ്മിയും പിറന്നത്. പിന്നീട് ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒരേപോലുള്ള വസ്ത്രധാരണം. തിരിച്ചറിയാന്‍ നന്നേ പ്രയാസം. നഴ്‌സറി മുതല്‍ സി.എ വരെ ഒരുമിച്ച്‌ പഠനം. കൊല്ലവും തിരുവനന്തപുരവും അയല്‍ ജില്ലകളാണെന്നത് വിവാഹശേഷം രണ്ടു വീടുകളിലേക്ക് പോകുന്നതിന്റെ സങ്കടത്തിന് ചെറിയൊരാശ്വാസമായി. ഒപ്പമുണ്ടെന്നു തോന്നിപ്പിക്കാന്‍ പിന്നെ ദിനവും ഫോണ്‍ വിളിയും മെസേജ് അയയ്ക്കലും.
ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഇരുവരും അമ്മയാകാന്‍ പോകുന്നെന്ന് അറിഞ്ഞത്. അന്നു തൊട്ടുള്ള ശുശ്രൂഷ ഡോ.റെജിയുടെ അടുത്തായിരുന്നു. ആദ്യം ശ്രീപ്രിയയാണ് അഡ്‌മിറ്റായത്. തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയും. രണ്ട് പേരുടെയും ഡേറ്റ് തമ്മില്‍ ഒരാഴ്ചത്തെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 29ന് ഉച്ചയ്ക്ക് ശേഷം 2.20ന് ശ്രീപ്രിയയും വൈകിട്ട് 6.20ന് ശ്രീലക്ഷ്മിയും പ്രസവിച്ചു.

Related Articles

Back to top button