InternationalLatestSports

മിക് ഷുമാക്കറിനായി പ്രാർത്ഥനയോടെ ലോകം

“Manju”

 

ലണ്ടന്‍: ലൂയിസ് ഹാമില്‍ടണും പിറകില്‍ സെബാസ്റ്റ്യന്‍ വെറ്റലുമടക്കം ഫോര്‍മുല വണ്‍ ട്രാക്ക വാണ നിരവധി പേര്‍ ലോകം ജയിച്ചുകുതിക്കുമ്ബോഴും മൈക്കല്‍ ഷുമാക്കര്‍ എന്ന ഇതിഹാസത്തോളം വരില്ല അവരൊന്നും.
അതുകൊണ്ട് തന്നെ ഷുമാക്കര്‍ ഇന്നും നൊമ്ബരപ്പെടുത്തുന്ന വേദനയാണ് ആരാധകര്‍ക്ക്. പിന്നീട് തിഹാസതാരമായ അച്ഛന്റെ വഴിയേ ട്രാക്കില്‍ മിന്നല്‍പ്പിണരായി മകനും എത്തി. നാല് തവണ മൈക്കല്‍ ഷുമാക്കര്‍ ഗ്രാന്‍പ്രീ ചാംപ്യനായ ഹംഗറിയിലെ ട്രാക്കില്‍ മകന്‍ മിക്ക് ഷുമാക്കര്‍ കന്നി ഫോര്‍മുല 2 കിരീടം നേടിയത് 2018ലായിരുന്നു. പക്ഷേ അച്ഛന്റെ വിധി മകനേയും തേടിയെത്തുകയാണോ അച്ഛനെ പോലെ മിക്കും കാറോട്ടത്തിനിടെ അപകടത്തില്‍ പെടുന്നു. സൗദി ഗ്രാന്റ് പ്രിയിലാണ് അപകടമുണ്ടായത്.
ഇന്നലെ സൗദി ഗ്രാന്റ് പ്രിയുടെ ക്വാളിഫൈ റൗണ്ടിലായിരുന്നു അപകടം. 12-ാം വളവില്‍ വച്ച്‌ നിയന്ത്രണം വിട്ട് അതി വേഗതയില്‍ പോകുന്ന കാര്‍ മറിയുകയായിരുന്നു. അപകടത്തില്‍ മിക്കിനുണ്ടായ പരിക്ക് ഗുരുതരമല്ലെന്നാണ് വരുന്ന റിപ്പോര്‍ട്ട്. ആരോഗ്യം നല്ല നിലയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വലിയൊരു അപകടമാണ് സൗദിയില്‍ ഷുമാക്കറിന്റെ മകനുമണ്ടായത്. ചുവരില്‍ ഇടിച്ച്‌ കാര്‍ കഷ്ണം കഷ്ണമായി ചിതറി.
അതിവേഗം ആശുപത്രിയില്‍ എത്തിച്ചതാണ് മിക്ക് ഷുമാക്കറിന് നിര്‍ണ്ണായകമായത്. വേഗപ്പോരിലെ രാജകുമാരനായി മാറുമ്ബോഴും മിക്കിനും ആരാധകര്‍ക്കും നൊമ്ബരമായി മൈക്കല്‍ ഷുമാക്കര്‍ അബോധാവസ്ഥയിലാണ് ഇപ്പോഴും. സ്‌കീയിംഗിനിടെ പരിക്കേറ്റ് 2013 മുതല്‍ ചലനമില്ലാതെ രോഗക്കിടക്കയിലുള്ള മൈക്കല്‍ മകന്റെ കുതിപ്പ് അറിയുന്നതേയില്ല. അതുകൊണ്ട് തന്നെ മകന്റെ കാര്‍ തകര്‍ന്നതും ആരാധകര്‍ വേദനയോടെയാണ് കണ്ടത്. ആശുപത്രിയില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടയാപ്പോള്‍ മാത്രമാണ് ആരാധകര്‍ ആശ്വാസ തീരത്ത് എത്തിയത്.
ഫോര്‍മുല വണ്‍ ട്രാക്കില്‍ ആദ്യമായി മിക് എത്തുമ്ബോള്‍ പക്ഷേ, പഴയ മൈക്കലിന്റെ ഓര്‍മകള്‍ ആരാധകരെ നോവായി അലട്ടിയിരിരുന്നു. മുഖവും ഛായയും അതേ പടി മിക്കിലുണ്ട്. നടത്തവും തലയുടെ എടുപ്പും എല്ലാം അതേ പടി തന്നെ. 1991ല്‍ പിതാവ് ആദ്യമായി ഗ്രാന്‍പ്രീ ട്രാക്കിലെത്തുമ്ബോള്‍ പ്രായം 22 ആയിരുന്നു.
ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലായിരുന്നു തുടക്കം. ഇതേ പ്രായത്തില്‍ മിക്കും പോരിനെത്തി. ഓരോ താരവും സ്വന്തം പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ ചേര്‍ത്ത് ഡ്രൈവറുടെ പേര് നിര്‍ണയിക്കുമ്ബോള്‍ അന്ന് പിതാവ് ഉപയോഗിച്ച അതേ ‘എസ്.സി.എച്ച്‌’ എന്നതു തന്നെ മിക്കും ഉപയോഗിച്ചു. പിതാവാണ് തന്റെ വിഗ്രഹമെന്ന് മിക്ക് വിശദീകരിച്ചു. അതുകൊണ്ട് കൂടിയാണ് സൗദിയിലെ അപകടം ആരാധകര്‍ക്ക് നൊമ്ബരമായത്.
എട്ടാം വയസ്സില്‍, 2008ലാണ് മിക് ആദ്യമായി വളയം പിടിച്ചുതുടങ്ങുന്നത്. പിന്നെയും നാല്- അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് തന്റെ ഇഷ്ട മേഖലയാക്കാമെന്ന് അവനു തോന്നിയത്. 2018 ഫോര്‍മുല ത്രീയില്‍ അങ്കം കുറിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ഫോര്‍മുല രണ്ടിലും. അതും പൂര്‍ത്തിയാക്കി കാറോട്ടത്തിലെ ഏറ്റവും ഗ്ലാമര്‍ പോരിടത്തേക്ക് എത്തി. ഒരു കാലത്ത് ലോകത്തെ ഏറ്റവും കൂടുതല്‍ കിരീടങ്ങളുടെ തമ്ബുരാനായിരുന്നു മൈക്കല്‍ ഷൂമാക്കര്‍.
ഹാമില്‍ട്ടണ്‍ അത് സ്വന്തമാക്കിയെങ്കിലും ആരാധക മനസ്സില്‍ കിരീടം ഇപ്പോഴും ഷൂമാക്കര്‍ക്കു തന്നെയാണ് താരം. 2013ലാണ് സ്‌കീയിങ്ങിനിടെ വീണ് മൈക്കല്‍ ഷൂമാക്കര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. അതിനു ശേഷം എട്ടുവര്‍ഷത്തിനിടെ പൊതു രംഗത്ത് എത്തിയിട്ടില്ല. അത് മകനും സംഭവിക്കുമോ എന്ന ആശങ്കകള്‍ അകന്നു കഴിഞ്ഞു. മിക് ആ അപകടത്തെ തരണം ചെയ്യുകയാണ്.
91 ഗ്രാന്‍ഡ് പ്രീകള്‍ സ്വന്തമാക്കി റെക്കോഡിട്ട ഫോര്‍മുല വണ്‍ ഇതിഹാസാണ് മൈക്കള്‍ ഷൂമാക്കര്‍. ഷുമാക്കര്‍ തന്റെ 17 വര്‍ഷത്തെ കരിയറിലാണ് 19 ഗ്രാന്‍ഡ് പ്രീ വിജയങ്ങള്‍ സ്വന്തമാക്കിയത്. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴാണ് അപ്രതീക്ഷിതമായുണ്ടായ അപകടം ആ കരിയര്‍ അവസാനിപ്പിച്ചത്. ആല്‍പ്സ് പര്‍വതനിരയില്‍ സ്‌കീയിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ ഷുമാക്കര്‍ നിലവില്‍ കിടപ്പിലാണ്. 2013ല്‍ ഉണ്ടായ അപകടത്തെ അതിജീവിച്ച്‌ ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്താന്‍ ഷുമാക്കര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല.

Related Articles

Back to top button