കൊല്ലം: അമേരിക്കൻ കമ്പനിയുടെ പേരില്‍ നടന്ന ട്രേഡിംഗ് തട്ടിപ്പില്‍ കൊല്ലം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ.
വർഷങ്ങളായി ഷെയർ ട്രേഡ് ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയില്‍ നിന്നുമാണ് രണ്ട് കോടിയോളം രൂപ സൈബർ തട്ടിപ്പുകാർ ഓണ്‍ലൈനായി തട്ടിയെടുത്തത്. കഴിഞ്ഞ നവംബർ ഒന്നിന് അമേരിക്ക ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇൻവെസ്റ്റമെന്റ് കമ്ബനിയുടെ പേരില്‍ ഷെയർ ട്രേഡിംഗിനെ പറ്റിയുള്ള ഒരു ഓണ്‍ലൈൻ ക്ലാസിന്റെ ലിങ്ക് വാട്‌സ് ആപ്പ് വഴി പരാതിക്കാരന് ലഭിച്ചു.
അതില്‍ പങ്കെടുത്ത പരാതിക്കാരന് ഇവരില്‍ വിശ്വാസമുണ്ടായി പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ വിളിച്ച് ഇൻസ്റ്റിറ്റ്യൂഷണല്‍ ട്രേഡിംഗിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരില്‍ ഒരു വ്യാജ പോർട്ടലിൻറെ ലിങ്ക് നല്‍കുകയായിരുന്നു. ഈ പോർട്ടലില്‍ വ്യക്തിഗത വിവരങ്ങളും ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി വലിയ തുകക്കുള്ള ബ്ലോക്ക് ട്രേഡ് ചെയ്യുന്നതിനായി ഇൻസ്റ്റിറ്റ്യൂഷനല്‍ അക്കൗണ്ട് പരാതിക്കാരൻ ആരംഭിച്ചു. പണം ഇൻവെസ്റ്റ് ചെയ്യേണ്ട നിർദ്ദേശങ്ങളും അക്കൗണ്ട് നമ്ബരുകളും വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് തട്ടിപ്പുകാർ നല്‍കിയത്.
ഇതിൻറെ വിശ്വാസ്യത പരിശോധിക്കുന്നതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള നിർദ്ദേശപ്രകാരം 1,800 രൂപ പരാതിക്കാരൻ നിക്ഷേപിച്ചപ്പോള്‍ പോർടല്‍ വാലറ്റില്‍ ഈ തുക കാണിക്കുകയും ഇതില്‍ നിന്ന് 4000 രൂപ പിൻവലിക്കുകയും ചെയ്‌തു. ഈ പണം സ്വന്തം അക്കൗണ്ടില്‍ വന്നതോടെ പരാതിക്കാരൻ പല ദിവസങ്ങളിലായി 1 കോടിയോളം വരുന്ന തുക തട്ടിപ്പുകാർ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു ഇതുപയോഗിച്ച് ഈ പോർട്ടല്‍ വഴി ഷെയർ ട്രേഡ് ചെയ്യുനാവശ്യപ്പെട്ടു ഓരോ പ്രാവശ്യവും ട്രേഡ് ചെയ്യുമ്ബോഴും പോർട്ടസിൻ്റെ വാലറ്റില്‍ വന്നതായി കാണിക്കും.
ഈ തുക പക്ഷെ പിൻവലിക്കാൻ കഴിയില്ല. ഈ തുക 6 കോടി രൂപയോളമായപ്പോള്‍ പരാതിക്കാരൻ അത് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശേഷവും കൂടുതല്‍ തൃക നിക്ഷേപിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാവുന്നത്. വൻ തുക ലാഭം ലഭിക്കും എന്നതരത്തിലുള്ള പരസ്യം വഴി ആകർഷിപ്പിച്ച് തട്ടിപ്പുകാർ നിർദ്ദേശിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യിച്ച് അവർ നല്‍കുന്ന അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ച ഷെയറുകള്‍ക്ക് വൻ ലാഭം വരുന്നതായി ഈ ആപ്പില്‍ വ്യാജമായി കാണിച്ച് ഇരകളെയെ കൊണ്ട് കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരടെ രീതി.
ആപ്പില്‍ ലാഭമായി കാണിക്കുന്ന പണം പിൻവലിക്കുന്നതിനായി നികുതി ആവശ്യപ്പെടുകയും അതുവഴി കൂടുതല്‍ പണം ഇവർ കൈക്കലാക്കുകയും ചെയ്യും. ഇത്തരത്തില്‍ കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഒന്നേകാല്‍ കോടിയോളം രൂപ മറ്റ് പലരില്‍ നിന്നുമായി തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സൈബർ പൊലീസ് കേസുകള്‍ രജിസ്റ്റർ ചെയ്യുകയും കേരളത്തിലേത് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്‌തു.