സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍ കയറിയ കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലാത്തിച്ചാര്‍ജ്. പോലീസിന് നേരെ കല്ലേറുമുണ്ടായി. ചെങ്കോട്ടയില്‍ കയറിയവര്‍ അവിടെ നിന്ന് മാറണമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ച റൂട്ടുകളില്‍ മാത്രമേ ട്രാക്ടര്‍ പരേഡ് നടത്താവൂ എന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. അതില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രക്ഷോഭത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷക നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി സമാധാനമാണെന്നും സമാധാനം ഇല്ലാതായാല്‍ പ്രക്ഷോഭം ദുര്‍ബലമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.