KeralaLatestPathanamthitta

ഇന്നലെ വരെ ഫയർമാൻ;ഇനി മുതൽ ഫയർമാൻ ആയിരുന്ന ഐഎഎസ് കാരൻ

“Manju”

പത്തനാപുരം • അടുത്ത ചുവട് ഐഎഎസ് പദവിയിലേക്കാണ്; എന്നിട്ടും അണുനശീകരണി ബാഗും തോളിലേറ്റി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ആശിഷ് ദാസ്. സിവിൽ സർവീസ് പരീക്ഷയിൽ 291ാം റാങ്ക് നേടി ഐഎഎസിനു സിലക്ഷൻ ലഭിച്ച ആശിഷ് ഫയർമാൻ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിർവഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയർമാനായിരുന്ന ഐഎഎസുകാരൻ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങളാണ് ഇന്നലെ നടത്തിയത്. ഒക്ടോബർ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള യാത്രയയപ്പ്.

രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പിൽ 2 സഹപ്രവർത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിൽ ചിലർ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി. സിവിൽ സർവീസിന്റെ ഭാഗമായിട്ടും ഫയർമാന്റെ ചുമതലകളിൽനിന്നു മാറിനിൽക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവർത്തകർ പറഞ്ഞു. ഒക്ടോബർ 9നാണു പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക.

Related Articles

Back to top button