AlappuzhaLatest

കുടിപ്പകയില്‍ സ്വയം എരിഞ്ഞുതീര്‍ന്ന്‌ അരുണ്‍കുമാര്‍

“Manju”

ആലപ്പുഴ: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ സ്വയം എരിഞ്ഞുതീര്‍ന്ന്‌ യുവാവ്.  യുവാവിന്റെ വീടിന്‌ നേരെ ആക്രമണം നടത്തി തിരികെ പോകുമ്പോഴായിരുന്നു സ്‌ഫോടനം.

ആലപ്പുഴ ചാത്തനാട് ആണ് സംഭവം നടന്നത്. അരുണ്‍ കുമാര്‍  എന്ന ലേഖകണ്ണനാണ് മരിച്ചത്.
ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് മരണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരിച്ച കണ്ണന്‍ എന്ന് പൊലീസ് പറയുന്നു.

ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍ പറമ്പിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്നതിന്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട കണ്ണന്‍ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയാണ് ആക്രമണം. അരുണ്‍ കുമാറിനെ അന്വേഷിച്ച്‌ ഒരു സംഘം വീടിനടുത്തുള്ള കളിയന്‍ പറമ്പിലെ വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയില്‍ അരുണിന്റെ തന്നെ കയ്യില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നാടന്‍ ബോബാണ് എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയായതിനാല്‍ തന്നെ അക്രമണം നടന്ന ശേഷം പൊലിസ് എത്തിയ ശേഷം ആണ് ആളുകള്‍ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിന്റെ കൂട്ടാളികള്‍ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. പകപോക്കലിന്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു. 2019 ല്‍ പോള്‍ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുണ്‍കുമാര്‍.

പിന്നീട്‌ ഗുണ്ടാസംഘങ്ങള്‍ ഒരു വീട്ടിലിരുന്നു മദ്യപിക്കുന്നുണ്ടെന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് ഈ ഭാഗങ്ങളില്‍ പട്രോളിങ്​ നടത്തിയെങ്കിലും ഇവരെ കിട്ടിയില്ല. കഞ്ചാവ്‌, മയക്കുമരുന്ന്‌ അടക്കമുള്ള കേസുകളില്‍ പ്രതിയായ കണ്ണന്റെ മേല്‍ കാപ്പ ചുമത്തി നേരത്തെ നാടുകടത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെ്‌ ജില്ലാ പൊലീസ്‌ മേധാവി ജി ജയ്‌ദേവ്‌, ഡിവൈഎസ്‌പിമാരായ എന്‍ ആര്‍ ജയരാജ്‌, സുരേഷ്‌കുമാര്‍ എന്നിവരെത്തി.

Related Articles

Back to top button