വയോധികയുടെ വസ്തു കയ്യേറാൻ ശ്രമം
ജ്യോതിനാഥ് കെ പി
പോത്തൻകോട്: അരിയോട്ടുകോണം വാഴവിള റോഡിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വയോധികയുടെ 9 സെന്റ് വസ്തു പോത്തൻകോട് എസ്ഐ യുടെയും പോത്തൻകോട് പോലീസിനെയും പിന്തുണയോടെ കഴിഞ്ഞ പതിനാറാം തീയതി മുതൽ മതിലിടിച്ചു തകർക്കുകയും വാസ്തു കയ്യേറാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ശ്രീകാര്യം ചെറുവല്ലി ലൈനിൽ ഗിരിജാ ഭവനിൽ താമസിക്കുന്ന മധുമതി യാണ് ഈ നിർഭാഗ്യവതി. മതിൽ തകർക്കുന്നത് ശ്രദ്ധയിൽപെട്ട പതിനാറാം തീയതി മുതൽ നിരവധി പ്രാവശ്യം പോലീസിൽ പരാതി പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി ജെസിബി കൊണ്ടുവന്ന് മതിലിന്റെ ബാക്കി ഭാഗങ്ങളും തകർത്തു. വയോധിക യും ഗർഭിണിയായ അവരുടെ മകളും കുട്ടികളും മണ്ണെണ്ണയും ആയി ആത്മഹത്യാഭീഷണി നടത്തിയതിനുശേഷം മാത്രമാണ് പോലീസ് ഇടപെടാൻ തയ്യാറായത്. ഇവിടെ നിലനിൽക്കുന്ന വഴി പ്രശ്നം നിയമ രഹിത ഗുണ്ടാ മുറയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്ന തിലും പ്രബലനായ പ്രവാസിയുടെ ചട്ടുകമായി പോലീസ് മാറ്റുന്നതിലും അയൽവാസികളും നാട്ടുകാരും പരിഭ്രാന്തിയിലാണ്