KeralaLatestMalappuram

മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം, ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിക്കും

“Manju”

കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക.
ഡിസംബര്‍ ആദ്യ വാരത്തില്‍ മലപ്പുറത്തു സമാപിക്കുന്ന കോണ്‍ഗ്രസ്സ് ‘1921- 2021 കേരളാ മുസ്ലിംകള്‍ അതിജീവനത്തിന്റെ നൂറ് വര്‍ഷങ്ങള്‍” എന്ന പ്രമേയത്തില്‍ നാല് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ സമര കേന്ദ്ര സംഗമങ്ങള്‍ നടക്കും. രണ്ടാം ഘട്ടത്തില്‍ ചരിത്ര വിദ്യാര്‍ത്ഥി – അധ്യാപക ഗവേഷക സംഗമം കോഴിക്കോട് നടക്കും. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ “സമരം, ചരിത്രമെഴുത്ത്, രാഷ്ട്രീയം” എന്ന പ്രമേയത്തില്‍ നടക്കുന്ന സെമിനാര്‍ ട്രെന്‍ഡ് കേരളയും ഫാറൂഖ് കോളേജും അക്കാദമിക സഹകരണത്തോടെയാണ് നടത്തുന്നത്.
മൂന്നാം ഘട്ടം ലോക്കല്‍ ഹിസ്റ്ററി സമ്മിറ്റ് നവംബറില്‍ എല്ലാ ക്ലസ്റ്ററുകളിലും നടക്കും. നാലാം ഘട്ടത്തില്‍ ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും ഹിസ്റ്ററി കോണ്‍ഗ്രസ്സ് ഗ്രാന്റ് ഫിനാലെയും ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഭാഗമായി റിസേര്‍ച് കളക്ഷന്‍സ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍, കലാപ – പലായന പഠനങ്ങള്‍, കലാപാനന്തര മലബാര്‍ ചരിത്ര നിര്‍മാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാര്‍ ചരിത്ര ഉപാദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്ന മലബാര്‍ ചരിത്ര ലൈബ്രറിയുടെ ഉത്ഘാടനം ജൂലൈ പതിനാലിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
1921ല്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളില്‍ ശ്രദ്ധേയമായതാണ് മലബാര്‍ സമരം. മലബാര്‍ മേഖലയിലെ ബ്രിട്ടീഷുകാര്‍ക്കുനേരെ മാപ്പിളമാര്‍ ആരംഭിച്ച സമരം പില്‍ക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാര്‍ ലഹള, ഖിലാഫത്ത് സമരം, കാര്‍ഷിക ലഹള, തുടങ്ങിയ പേരുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ മസ്ലിം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെ ഭാഗമായി നിരവധി പേര്‍ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേര്‍ പലായനം ചെയ്യേണ്ടിവന്നു.

Related Articles

Back to top button