IndiaLatest

നാല് മലയാളികള്‍ക്ക് പത്മശ്രീ

“Manju”

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും പ്രമുഖ ഹിന്ദുത്വ മുഖമായിരുന്ന യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍.
റിപ്പബ്ലിക് ദിനം പ്രമാണിച്ച്‌ പ്രഖ്യാപിച്ച 128 പത്മ പുരസ്കാരങ്ങളില്‍ മലയാളികളായ നാല് പേര്‍ക്ക് പത്മശ്രീ. സാക്ഷരത പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയയായ മലപ്പുറം സ്വദേശിനി കെ.വി റാബിയ, കവി പി. നാരായണ കുറുപ്പ്, കളരി വിദഗ്ധന്‍ സി. ശങ്കരനാരായണ മേനോന്‍, വെച്ചൂര്‍ പശു പരിപാലനം മുന്‍നിര്‍ത്തി ശോശാമ്മ ഐപ് എന്നിവര്‍ക്കാണ് പത്മശ്രീ.
ഇത്തവണ നാലു പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവരില്‍ ജീവിച്ചിരിക്കുന്നത് സംഗീതജ്ഞ പ്രഭ ആത്രെ മാത്രമാണ്. രാധേശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷണ്‍. കോവിഡ് വാക്സിനിലെ മുന്നേറ്റം മുന്‍നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റൂട്ടിന്‍റെ സൈറസ് പൂനവാല, ഭാരത് ബയോടെക്കിന്‍റെ കൃഷ്ണ എല്ല, സുചിത്ര എല്ല എന്നിവര്‍ക്ക് പത്മഭൂഷണ്‍. 17 പേര്‍ക്കാണ് പത്മഭൂഷണ്‍.
നടന്‍ വിക്ടര്‍ ബാനര്‍ജി, മൈക്രോസോഫ്ട് സി.ഇ.ഒ സത്യ നദെല്ല, ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ, മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷി എന്നിവര്‍ പത്മഭൂഷണ്‍ നേടിയവരില്‍ ഉള്‍പ്പെടുന്നു. ഒളിമ്ബിക് സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗായകന്‍ സോനു നിഗം എന്നിവരടക്കം 107 പേര്‍ക്കാണ് പത്മശ്രീ. ഡല്‍ഹി ജാമിയ മില്ലിയ വൈസ് ചാന്‍സലര്‍ പ്രഫ. നജ്മ അക്തര്‍ പത്മശ്രീ പട്ടികയിലുണ്ട്.

Related Articles

Back to top button