LatestThiruvananthapuram

നൊന്തുപെറ്റ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി

“Manju”

തിരുവനന്തപുരം: ഇരുപതു വയസു പ്രായമുള്ള കാമുകനുമൊത്ത് ജീവിക്കാനനാണ് ആസിയ മൂന്ന് വയസുകാരനായ മകനെ കൊലപ്പെടുത്തിയത് എന്ന വാര്‍ത്ത പുറത്ത് വരുമ്ബോള്‍ ഞെട്ടലോടെയാണ് ആ നാട് അതിനെ കേട്ടത്.
സ്വന്തം ചോരയെ കഴുത്ത് ഞെരിച്ച്‌ കൊന്നിട്ടും ആസിയായയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ചലനമറ്റ കിടക്കുന്ന മകനെ കണ്ടിട്ടും ഒന്നും അറിയാത്ത പോലെയാണ് ആസിയ പെരുമാറിയത് എന്ന് സഹോദരി ഹാജിറ പറയുന്നു. ആസിയയ്ക്ക് ബന്ധമുണ്ടെന്ന് പറയുന്ന പയ്യന് വെറും ഇരുപത് വയസ് മാത്രമാണ് പ്രായം. ആസിയ വിവാഹിതയാണെന്നോ ഒരു കുഞ്ഞ് ഉണ്ടെന്നോ ആ പയ്യന് അറിയില്ലെന്നും ഇവളെ ഒരിക്കലും ആ പയ്യന്‍ സ്വീകരിക്കില്ലെന്നും സഹോദരി ഉറപ്പിച്ച്‌ പറയുന്നു.
നുണ പറഞ്ഞ് പറ്റിക്കുകയായിരുന്നു. പക്ഷേ ആസിയ വിവാഹം കഴിച്ചതാണെന്നും കുഞ്ഞുണ്ടെന്നും പിരിഞ്ഞ് താമസിക്കുകയാണെന്നുമൊക്കെ അവനോട് ഞാനാണ് പറഞ്ഞത്. അയാളൊരു തെറ്റും ചെയ്തിട്ടില്ല. ഇവളോട് ഭര്‍ത്താവിനൊപ്പം പോകാനും കുഞ്ഞിനൊപ്പം ജീവിക്കാനുമാണ് പറഞ്ഞതെന്നും ഹാജിറ വെളിപ്പെടുത്തുന്നു.
‘രാവിലെ ജോലിക്ക് പോകാന്‍ റെഡിയാകുമ്ബോള്‍ ആസിയ പത്രം വായിച്ച്‌ ഇരിക്കുകയായിരുന്നു.തൊട്ടടുത്ത റൂമില്‍ എന്റെ മോളും ഷാനുവും കിടപ്പുണ്ടായിരുന്നു. അവളേം വിളിച്ച്‌ കുഞ്ഞിനെ എണീപ്പിക്കാന്‍ പറഞ്ഞു. എന്റെ മോളാണ് ഉറക്കെ വില്‍ച്ചുപറഞ്ഞത്, ഉമ്മാ കുഞ്ഞെണീക്കുന്നില്ലെന്ന്.ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞിന്റെ കണ്ണ് ചെറുതായി തുറന്നിരിക്കുകയായിരുന്നു. വിളിച്ചിട്ടും വെള്ളം കുടഞ്ഞിട്ടും എണീക്കാതായതോടെ ഞാനാണ് എല്ലാവരെയും വിളിച്ചറിയിച്ചത്. അപ്പോ തന്നെ ഓട്ടോ വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞ് മരിച്ചിട്ട് ഏറെ സമയം കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. കുഞ്ഞിന്റെ വായയിലും കഴുത്തിലും നേരിയ നിറവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ കുട്ടി ചലനമറ്റ് മിണ്ടാതെ കിടന്നപ്പോഴും ഒന്നുമറിയാത്ത മട്ടിലാണ് ആസിയ പെരുമാറിയത്. അവനൊപ്പം പോകണമെങ്കില്‍ പൊയ്ക്കോട്ടെ. കുഞ്ഞിനെ കൊല്ലണമായിരുന്നോ. ഞാന്‍ പൊന്നുപോലെ നോക്കിയേനെ. അവനെ മിക്കപ്പോഴും നോക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ഞാനായിരുന്നു. അവന് ഉപ്പയും ഉമ്മയും ഞങ്ങളായിരുന്നു. ആസിയക്കൊപ്പം ഉറങ്ങാന്‍ നേരം മാത്രമേ കുഞ്ഞ് കിടക്കാറുള്ളൂ. എപ്പോഴും എന്റെ കൂടെയാണ്’ ആസിയയുടെ സഹോദരി പ്രതികരിച്ചു.
അതേസമയം കൊലപാതകത്തില്‍ ആസിയയുടെ സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുഞ്ഞിന്റെ മുത്തച്ഛന്‍ രംഗത്ത് വന്നു. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും മുത്തച്ഛന്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.ഇന്നലെയാണ് മകനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചുട്ടിപ്പാറ സ്വദേശി ആസിയ അറസ്റ്റിലായത്.
എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി ഷമീര്‍മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ഷാനു. ഇന്നലെ രാവിലെ ഷാനുവിനെ അമ്മയുടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button