ദുര്‍ഗാപൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും ; ആവേശത്തോടെ ബംഗാള്‍
സിന്ധുമോൾ. ആർ
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ ബിജെപി . ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബംഗാളിലെ ദുര്‍ഗാ പൂജാ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ സാസ്കാരിക വിഭാഗമായ ഇസെഡ്സിയുടെ ആഭിമുഖ്യത്തിലുള്ള ദുര്‍ഗാ പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇസെഡ്സിയുടെ പൂജ ആഘോഷങ്ങള്‍ ഒക്ടോബര്‍ 22ന് മോദി നിര്‍വഹിക്കും.
ദുര്‍ഗാ പൂജയുടെ ആദ്യ ദിനമായ ഷഷ്ഠിക്ക് നരേന്ദ്ര മോദി ഒന്നിലധികം വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലൂടെ ബംഗാളിലെ ജനങ്ങളുമായി സംവദിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്കിലെ പ്രധാന പൂജാ പന്തല്‍ ഉദ്ഘാടനം ചെയ്തത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു.സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദുര്‍ഗാ പൂജ പന്തലുകളാണ് ഒരുങ്ങുന്നത്.
അതേ സമയം ദുര്‍ഗാ പൂജ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായാണ് തൃണമൂല്‍ കാണുന്നത്. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയുടെ രണ്ട് പ്രധാന സംഘാടക സമിതികളില്‍ അംഗങ്ങളായ ബി.ജെ.പി നേതാക്കളെ പുറത്താക്കി ആ സ്ഥാനത്ത് കയറിപ്പറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് ആരോപണം.