KeralaKozhikodeLatest

മണപ്പുറം ഫിനാന്‍സ് ശാഖയിലെ തട്ടിപ്പ്; അന്വേഷണം തുടങ്ങി

“Manju”

കോഴിക്കോട്: മണപ്പുറം ഫിനാന്‍സിന്റെ കോഴിക്കോട് മാവൂര്‍ റോഡ് ശാഖ കേന്ദ്രീകരിച്ച്‌ നടന്ന സാമ്പത്തിക തട്ടിപ്പുകേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ ഇടപാടുകാരുടെ പണം മുന്‍ മാനേജര്‍ അന്നശ്ശേരി സ്വദേശി ജില്‍ത്തിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തു എന്നാണ് കേസ്. സ്ഥാപന അധികൃതര്‍ക്കെതിരെ മറ്റൊരു കേസും നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ടരവര്‍ഷമാണ് ജില്‍ത്ത് ഇവിടെ ജോലി ചെയ്തത്. ഈ കാലത്തെ സംശയകരമായ ഇടപാടുകള്‍ മുഴുവന്‍ വരും ദിവസം പരിശോധിക്കും. ഓഫിസിലെ മറ്റു ജീവനക്കാരിലാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.  അതിനാല്‍ വരും ദിവസം ഇവരുടെ മൊഴിയുമെടുക്കും. അതിനിടെ സ്ഥാപനവും ആരുടെയെല്ലാം പണം നഷ്ടപ്പെട്ടു എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ട്. ഒരു മാസം മുമ്ബ് ജോലി വിട്ട ഇയാള്‍ക്കെതിരെ സ്ഥാപനവും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര രൂപയുടെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്. ഭൂമിയുടെ ആധാരം പണയപ്പെടുത്തി നേരത്തെ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് തുകയില്‍ കൃത്രിമം വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.

എന്നാല്‍ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിലെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ ഇടപാടുകളും സുരക്ഷിതമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ സമര്‍പ്പിച്ച വസ്തുരേഖകളും ആധാരങ്ങളുമെല്ലാം കമ്പനി സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ചോ ഇടപാടുകള്‍ സംബന്ധിച്ചോ എന്തെങ്കിലും വ്യക്തത ആവശ്യമുള്ളവര്‍ക്ക് ബ്രാഞ്ച് മാനേജരെ സമീപിക്കാം.
കോഴിക്കോട് ബ്രാഞ്ചിലെ മുന്‍ ജീവനക്കാരനെ കമ്പനി ആഭ്യന്തരമായി അന്വേഷണം നടത്തി നേരത്തേ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതാണ്.  ഇദ്ദേഹത്തിനെതിരെ നിയമ നടപടി ആരംഭിക്കുകയും നഷ്ടം തിരിച്ചുപിടിക്കാനുള്ള നീക്കം തുടങ്ങിയിട്ടുമുണ്ട് – കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button