വി.എം.സുരേഷ്കുമാർ
വടകര: പയ്യോളിയിലെ സി.ടി.മനോജിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപിന് പയ്യോളി അര്‍ബന്‍ ബാങ്കില്‍ പ്യൂണായി നിയമിച്ച ബാങ്കധികൃതരുടെ നടപടി മനോജിന്റെ കുടുംബത്തോടും നിയമവാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. സിബിഐ സമര്‍പിച്ച കുറ്റപത്രത്തിലെ പ്രധാന പ്രതിയാണ് സിപിഎം പ്രവര്‍ത്തകനായ അനൂപ്. അതുകൊണ്ട് തന്നെ അര്‍ബന്‍ ബാങ്ക് ഈ തീരുമാനം പിന്‍വലിക്കണം. അല്ലാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നു മണ്ഡലം കമ്മറ്റി മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജയ് കിഷ്, വി.കെ.ജയന്‍, വായനാരി വിനോദ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, സി.പി.രവീന്ദ്രന്‍, ശ്രീധരന്‍ കെ.എം ,വി.കെ.മുകുന്ദന്‍,എ.കെ.സുനില്‍കുമാര്‍, അംബിക ഗിരിവാസന്‍, സതീശന്‍ മൊയച്ചേരി, ബബിത്ത് പയ്യോളി എന്നിവര്‍ സംസാരിച്ചു.