Latest

ജീവനക്കാരിയുടെ തട്ടിപ്പ്: കൂടുതല്‍പേര്‍ക്ക് പങ്കെന്ന് സൂചന

“Manju”

കോഴിക്കോട്: വിരമിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ കേരള ബാങ്കിലെ വിവിധ അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാരി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കെന്ന് സൂചന.
സംഭവം ശ്രദ്ധയില്‍പെട്ടതോടെ ഇവരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തട്ടിപ്പിന് കൂട്ടുനിന്നതടക്കം സംശയിക്കുന്ന അഞ്ചുപേരെ മറ്റു ശാഖകളിലേക്ക് സ്ഥലം മാറ്റി. വരുന്ന മേയില്‍ സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കയാണ് ഉഷാദേവി. ഇവര്‍ മുമ്പ് ജോലി ചെയ്ത ശാഖകളിലും സമാന തട്ടിപ്പ് സംശയിക്കുന്നതിനാല്‍ തൊട്ടുമുമ്പ് ജോലി ചെയ്ത മാവൂര്‍ റോഡ് ശാഖയിലേക്കടക്കം ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചു. ഏറെക്കാലമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളിലെ പണമാണ് തട്ടിയത് എന്നതിനാല്‍ ഇത്തരത്തിലുള്ള മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനാണ് ബാങ്കിന്റെ തീരുമാനം.
അതേസമയം, ബാങ്കിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. വന്‍ സാമ്പത്തിക തട്ടിപ്പായിട്ടുപോലും ബാങ്ക് അധികൃതര്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
പരാതി നല്‍കേണ്ടത് എച്ച്‌.ആര്‍ വിഭാഗമാെണന്നും പരാതി നല്‍കിയോ എന്നറിയില്ലെന്നും ബാങ്ക് സീനിയര്‍ മാനേജര്‍ ബൈജു പറഞ്ഞു. അതിനിടെ, ബാങ്ക് ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സര്‍വിസ് സംഘടനയിലെ അംഗമാണ് തട്ടിപ്പുനടത്തിയ സ്ത്രീ എന്നതിനാലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാത്തത് എന്നും ആക്ഷേപമുണ്ട്.
സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപങ്ങളില്‍ നല്‍കേണ്ടിയിരുന്ന പലിശ ഇനത്തിലെ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപയും മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
ഇതോടെയാണ് മറ്റുപല ജീവനക്കാരും സംശയനിഴലിലായത്. ബാങ്കിെന്‍റ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വെളിവായത്. മറ്റു ജീവനക്കാരുടെ കമ്പ്യൂട്ടര്‍ ലോഗിനും പാസ്‍വേര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കമ്പ്യൂട്ടറില്‍ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവെന്നാണ് മറ്റുജീവനക്കാര്‍ ബാങ്ക് അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം.
20.26 ലക്ഷം തിരിച്ചുപിടിച്ചെന്ന് ബാങ്ക് – കോഴിക്കോട്: കേരള ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 20,26,701 രൂപ സസ്പെന്‍ഷനിലുള്ള സീനിയര്‍ അക്കൗണ്ടന്‍റ് പി.ടി. ഉഷാദേവിയില്‍നിന്ന് തിരിച്ചുപിടിച്ചതായി ജനറല്‍ മാനേജര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ബാങ്ക് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയ ഉടന്‍ ഉഷാദേവിയെ സ്ഥലം മാറ്റി. അടുത്ത ദിവസം സസ്പെന്‍ഡും ചെയ്തു. ക്രമക്കേട് നടന്നത് ബാങ്കിന്റെ പലിശ സംബന്ധിച്ചുള്ള ഇന്റേണല്‍ അനാമത്ത് അക്കൗണ്ടില്‍ ആയതിനാല്‍ ഇടപാടുകാരുടെ പണം നഷ്ടമായിട്ടില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും ജി.എം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button